ഒരു വിളിപ്പാടകലെ
ഒരു പുഞ്ചിരിയായി
ഏറെ കൊതിച്ചോരെന്‍
പ്രിയപ്പെട്ട ഭൂതകാലം!
എന്തിനീ പ്രതീക്ഷ
എല്ലാം അറിഞ്ഞിട്ടും?
കരയണമെന്നാകിലും
ചിരിക്കുന്നതെന്തിന്?
അശ്രുക്കളെക്കാളിഷ്ടം
മന്ദഹാസമാകയാലോ?
മഴയെക്കാള്‍ പ്രതീക്ഷ
കാര്‍മേഘം തരുന്നുവോ?
പ്രാര്‍ത്ഥിക്കുന്നു ഞാന്‍
മഴയായി പതിക്കാന്‍.
പെയ്യാന്‍ കൊതിക്കുന്നു
സ്നേഹബാഷ്പമായി !
ജീവിക്കാന്‍ മറന്നുവോ
സ്വപ്നത്തില്‍ മയങ്ങിയോ?
ചോദ്യങ്ങള്‍ വര്‍ഷിക്കട്ടെ
ഉത്തരങ്ങളിലെങ്കിലും!